വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിൽ പുരോഗതി

 വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിൽ പുരോഗതി

    തലസ്ഥാനത്തിലെ ദീർഘനാളായി ആവശ്യം ഉയരുന്ന ഒന്നാണ് വട്ടിയൂർകാവ് ജംഗ്ഷൻ വികസനം. നൂറുകണക്കിന് വാഹനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ കടന്നു പോകുന്ന ഇവിടുതെത ഗതാഗതക്കുരുക്ക് പ്രശ്നമായി തുടരുന്നു. രാജഭരണ കാലത്ത് നിർമിക്കപ്പെട്ട റോഡുകൾ തന്നെയാണ് ഇപ്പോഴും നില നിൽക്കുന്നത്.

vattiyoorkavu jn development


    വട്ടിയൂർക്കാവ് വികസനത്തിനായുള്ള സർക്കാർ പ്രഖ്യാപനങ്ങളിൽ ഇപ്പോൾ പുരോഗതി വന്നിരിക്കുന്നു. ജംഗ്ഷൻ വികസനത്തിൻ്റെ മൂന്നാം റീച്ചിലേയ്ക്കുള്ള ഭൂമി എറ്റെടുക്കുന്നതിനുള്ള 11(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മണ്ണറക്കോണം-മുക്കോല വഴയില റോഡാണ് മൂന്നാം റീച്ചിൽ ഉൾപ്പെടുന്നത്.

    പേരൂർക്കട വില്ലേജിൽ നിന്നുള്ള 9.11 ആർ ഭൂമിയാണ് വിജ്ഞാപനത്തിലുള്ളത്. വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപമുള്ളവർ തിരുവനന്തപുരം കിഫ്ബി യൂണിറ്റ് ഒന്നിലെ എൽ.എ സ്പെഷ്യൽ തഹസീൽദാരെ രേഖാമൂലം അറിയിക്കണം.

    ഇതിനിടെ ഒന്നാം റീച്ചിൻ്റെ 19(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. രണ്ടാം റീച്ചിൻ്റെ സർവേ നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പബ്ളിക് ഹിയറിംഗ് 2022 ഒക്ടോബർ 25 ന് വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ സ്മാരക ഗ്രന്ഥശാലയിൽ നടക്കുന്നു. ഇവിടെ വെച്ച് പുനരധിവാസത്തിനുള്ള ഭൂമിയേറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള പുനരധിവാസ പുനസ്ഥാപന പാക്കേജുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഗണിക്കപ്പെടും.

    പുനരധിവാസ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിലേക്ക് ട്രിവാൻഡ്രം ഡെവലപ്പ്മെൻ്റ് അതോറിറ്റി താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തു. ഇവർ സമർപ്പിച്ച രേഖകളുടെ പ്രാഥമിക പരിശോധന പൂർത്തിയായി കഴിഞ്ഞു. ഉടനെ തന്നെ അന്തിമ പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കും

റീച്ചുകൾ എതൊക്കെ എന്ന് അറിയാം

ശാസ്തമംഗലം മുതൽ മണ്ണറക്കോണം വരെയാണ് ഒന്നാം റീച്ച്.

മണ്ണറക്കോണം -പേരൂർക്കടയാണ് രണ്ടാം റീച്ച്

മണ്ണറക്കോണം -മുക്കോല വഴയില മൂന്നാം റീച്ച്

മൊത്തം 10.75 കിലോ മീറ്റർ

    ഈ പദ്ധതി കിഫ്ബി ധനസഹോയത്തോടെ വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം എന്നതാണ് ഉദ്ദേശം. വട്ടിയൂർക്കാവ് ജംഗ്ഷൻ, അനുബന്ധമായി വരുന്ന വികസനം എന്നിവ പൊതുമരാമത്ത് വകുപ്പിൻ്റെ പദ്ധതിയാണ്. ഈ വികസനവുമായി ബന്ധപ്പെട്ട് വരുന്ന ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പദ്ധതിയാണ്.

കേരള റോഡ് ഫണ്ട് ബോർഡ്, ട്രിഡ എന്നവരാണ് എസ്.പി.വി കൾ.

    ശാസ്തമംഗലം-വട്ടിയൂർക്കാവ്-പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിൻ്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും വേണ്ടിയുള്ള സമഗ്ര പദ്ധതിയാണ് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം.

    വികസനത്തിനായുള്ള വസ്തു ഏറ്റെടുക്കുന്നതിനായി 95 കോടി രൂപയും, റോഡ് നിർമാണത്തിന് 29.75 കോടി രൂപയും കെ.ആർ.എഫ്.ബി അനുവദിച്ചിട്ടുണ്ട്. പുനരധിവാസത്തിനുള്ള സ്ഥലമേറ്റെടുക്കുന്നതിനായി 27.04 കോടി രൂപ ട്രിഡയ്ക്കും അനുവദിച്ചിട്ടുണ്ട്.

    നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഈ ഭാഗവുമായി ബന്ധപ്പെട്ടു വരുന്നവയാണ്. തിരുവനന്തപുരം നഗര ഹൃദയത്തിലേക്കും തിരിച്ചും ദിനവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴികടന്നു പോകുന്നത്. റോഡിലേക്ക് തള്ളി നിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ, വാഹന പാർക്കിംഗ് എന്നിവ നിരവധി കാൽനടയാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കുന്നതിന് കാരണമാകുന്നു.

    വളരെയധികം പുരോഗമിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം നഗരത്തിൻ്റെ ഭാവിയിലെ ആവശ്യങ്ങൾക്കായി ഇനിയും ധാരാളം അടിസ്ഥാന സൌകര്യവികസനം നടക്കേണ്ടതുണ്ട്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം തിരുവനന്തപുരം ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍