വെള്ളായണി കായലിൽ ആവേശം
വിതറിയ വള്ളംകളി
ഒന്നാം തരം വള്ളങ്ങൾ
ഒന്നാം സ്ഥാനം-കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ(ക്യാപ്റ്റൻ-ബിജു)
രണ്ടാം സ്ഥാനം - കാക്കാമൂല നടുഭാഗം ചുണ്ടൻ(ക്യാപ്റ്റൻ-അനിൽകുമാർ)
രണ്ടാംതരം വള്ളങ്ങൾ
ഒന്നാം സ്ഥാനം-കാക്കാമൂല ബ്ലൂ ബേർഡ്സ്(ക്യാപ്റ്റൻ-അജി)
രണ്ടാം സ്ഥാനം-കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ(ക്യാപ്റ്റൻ-അനിൽദാസ്)
മൂന്നാംതരം വള്ളങ്ങൾ
ഒന്നാം സ്ഥാനം- കാക്കാമൂല പടക്കുതിര(ക്യാപ്റ്റൻ-ഷൈജു)
രണ്ടാം സ്ഥാനം - വെള്ളായണി കാരിച്ചാൽ ചുണ്ടൻ(ക്യാപ്റ്റൻ-അഭിജിത്)
ചുണ്ടൻ വള്ളങ്ങൾ
ഒന്നാം സ്ഥാനം- ശ്രീ.വിശ്വനാഥൻ,നെടുമ്പ്രം ബോട്ട് ക്ലബ്,തിരുവല്ല
(ക്യാപ്റ്റൻ- ജോയൽപുന്നൂസ്)
രണ്ടാം സ്ഥാനം- നെടുംപറമ്പിൽ ചുണ്ടൻ(ക്യപ്റ്റൻ-ഐപ് ചെറിയാൻ)
മികച്ച അമരക്കാരനായി ബ്രദേഴ്സ് ചുണ്ടനിലെ ബിനു സുധനെ തിരഞ്ഞെടുത്തു. മൂന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ അന്യസംസ്ഥാനക്കാരുടെ ടീമും പങ്കെടുത്തത് ശ്രദ്ധേയമായി.പശ്ചിമ ബംഗാളിൽ നിന്നും ഇമ്രാൻഷേക്ക് ക്യാപ്റ്റനും ഒമിത്ത് അമരക്കാരനുമായ വള്ളമാണ് സ്വദേശികളുമായി മത്സരിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമായ വെള്ളായണി കായൽ ഇന്ന് കയ്യേറ്റം മൂലം വിസ്തൃതി കുറഞ്ഞിരിക്കുന്നു. കായലിനെ സംരക്ഷിക്കാനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഉദ്ദേശിച്ച ഫലത്തിൽ ഇപ്പോഴും എത്തിയിട്ടില്ല. അനന്തമായ ടൂറിസം സാധ്യതകളാണ് ഈ കായൽ മുന്നോട്ടു വെയ്ക്കുന്നത്. കാക്കാമൂല ബണ്ട് റോഡ് മാറ്റി അവിടെ ഒരു പാലം നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കായലിലെ അപൂർവ്വമായ ജൈവ സമ്പത്തും, മത്സ്യലഭ്യതയും സംരക്ഷിക്കേണ്ടതാണ്. കായലിനെ ആശ്രയിച്ചാണ് ഒരു പ്രദേശത്തിൻ്റെ കുടിവെള്ള പദ്ധതികൾ നിലനിൽക്കുന്നത്.
വെള്ളായണി കായലും പരിസരവും ഇപ്പോഴും സംസ്ഥാന ടൂറിസം ഭൂപടത്തിൽ സ്ഥാനം ലഭിച്ചിട്ടില്ല. വള്ളം കളി മത്സരം ഭാവിയിൽ പ്രശസ്തമാകുന്ന തരത്തിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കേണ്ടതാണ്. തലസ്ഥാന നഗരിക്ക് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ സൌന്ദര്യമാണ് വെള്ളായണി കായൽ.

0 അഭിപ്രായങ്ങള്‍