വിഴിഞ്ഞം തുറമുഖ സമരം സമവായത്തിലെത്തുന്നില്ല
വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഒത്തു തീർപ്പിനായി നടത്തിയ ചർച്ച വീണ്ടും എങ്ങുമെത്താതെ പിരിഞ്ഞു. വിഴിഞ്ഞം സമര സമിതി നേതാക്കളുമായി മന്ത്രാസഭാ ഉപസമിത തൈക്കാട് ഗസ്റ്റ് ഹൌസിൽ വച്ച് സെപ്റ്റംബർ 23 ന് നടത്തിയ ചർച്ചയാണ് തീരുമാനത്തിലെത്താത്ത്.
ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് കിട്ടിയില്ല എന്നാണ ്സമരസമിതി പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായ് മികച്ച പദ്ധതികളാണ് സർക്കാർ ഉറപ്പു നൽകുന്നതെന്നാണ് മന്ത്രി കെ.രാജൻ അറിയിച്ചിരിക്കുന്നത്. എന്നാൽ മറ്റുള്ളവരുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് സമരസമിതിയും പറയുന്നത്.
മന്ത്രിമാരായ അബ്ദുറഹിമാൻ, കെ.രാജൻ, വി.ശിവൻകുട്ടി, ആൻ്റണി രാജു, ജി.ആർ.അനിൽ എന്നവരാണ് ചർച്ചയിൽ പങ്കെടുത്തത്. സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഇതിനോടകം നടത്തിയ ചർച്ചകൾ ഒന്നു ഇതു വരെ തീരുമാനം ആയിട്ടില്ല. സമരസമിതി ഏഴ് ആവശ്യങ്ങൾ ആണ് ഉന്നയിച്ചിരിക്കുന്നത്.
സമഗ്ര പുനരധി വാസത്തിനും വീട് നഷ്ടപ്പെട്ടവരെ അടിയന്തിരമായി വാടക വീടുകളിലേക്ക് താമസം മാറ്റാനും സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിർമാണം നിറുത്തി വെയ്ക്കണമെന്ന ആവശ്യത്തിൽ സമരസമിതി ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഈ ആവശ്യത്തോട് സർക്കാരിന് യോജിപ്പില്ല.
വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് വാടകവീട്ടിലേയ്ക് താമസം മാറാൻ മാസം 5500 രൂപ നൽകാമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാലിത് 54 കുടുംബങ്ങൾ മാത്രമാണ് സ്വീകരിച്ചത്.
ഇതിനിടെ മുസ്ലിം ജമാഅത്ത് ഐക്യവേദി പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പരമ്പരാഗത മത്സ്യതൊഴിലാളികളിൽ വലിയൊരു വിഭാഗത്തിനെ നഷ്ടപരിഹാര പാക്കേജിൽ നിന്ന് ഒഴിവാക്കി എന്നാണ ്അവരുടെ ആക്ഷേപം.
ചുരുക്കിപ്പറഞ്ഞാൽ ഈ സമരം ഏതു രീതിയിൽ ഒത്തുതീർപ്പിലെത്തും എന്നത് ഇപ്പോഴും വ്യക്തമല്ല. തുറമുഖ നിർമാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചിരുന്നു. സമരപ്പന്തൽ പൊളിക്കണമെന്ന് കോടതി നിർദ്ദേശവും വന്നിരിക്കുന്നു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ സംഘടനകൾ എത്തിച്ചേർന്നിട്ടുണ്ട്. അതിനോടൊപ്പം സമരത്തിന് എതിരായി തങ്ങളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെട്ടു എന്നാരോപിച്ച് നാട്ടുകാരുടെ കൂട്ടായ്മയും പ്രതിഷേധം നടത്തുകയുണ്ടായി. വരും കാലങ്ങളിൽ വിഴിഞ്ഞം പദ്ധതി പ്രദേശം കൂടുതൽ സംഘർഷഭിതമാകും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
മറ്റു ലേഖനങ്ങൾ വായിക്കുക
0 അഭിപ്രായങ്ങള്‍