ബാലരാമപുരത്ത് കുരുക്കഴിയുമോ ?
കരമന-കളിയിക്കാവിള ദേശീയ പാതയിൽ ബാലരാമപുരത്ത് കൊടിനട മുതൽ വഴിമുക്കു വരെയുള്ള 1.5 കി.മീ റോഡ് നിർമാണം അനന്തമായി നീളുകയാണ്. കഴിഞ്ഞ 10 വർഷമായ ഇവിടെ യാതൊരു വിധ വ്യത്യാസവും വന്നിട്ടില്ല.
കൊടിനട മുതൽ വഴിമുക്ക് വരെയുള്ള ഭാഗത്ത് 30 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥമേറ്റെടുപ്പ് നടപടികൾ നടക്കുന്നുണ്ട് എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള 11(1)വിജ്ഞാപനം കഴിഞ്ഞ വർഷം മേയ് 22ന് പ്രസിദ്ധീകരിച്ചു. കൂടാതെ ബാലരാമപുരത്ത് അണ്ടർപാസ് നിർമാണത്തിനുള്ള ഡിപിആർ തയ്യാറാക്കി വരുന്നുവെന്നും മന്ത്രി പ്രസ്താവിച്ചു. വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള 17 കിലോമീറ്ററിൻ്റെ സർവേ പൂർത്തിയായിട്ടുണ്ട്.
19 കിലോമീറ്റർ ദൈർഘ്യമുള്ള കരമന -കളിയിക്കാവിള ദേശീയ പാത 10 വർഷത്തിനുള്ളിൽ പൂർത്തിയായത് 10 കി.മീ മാത്രമാണ്. മൂന്നാം ഘട്ടമായി വരുന്ന ഒന്നര കിലോമീറ്ററിന് 11(1) വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു കൊല്ലത്തിന് ശേഷം 91(5) വിജ്ഞാപനം ഇറക്കേണ്ടതാണ്.
എന്നാൽ ഇത് പൂർത്തിയാക്കാനായി സർക്കാരിൻ്റെ കയ്യിൽ പണമില്ല എന്നും വാർത്തകൾ വരുന്നു. നഷ്ട പരിഹാര വിതരണവുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. ഇപ്പോഴത്തെ പ്ലാൻ പ്രകാരം തയ്ക്കാപള്ളിയുടെ സമീപത്തു കൂടി വരുന്ന പഴയ രാജപാതയിലൂടെയാണ് റോഡ് വരുന്നത്. അതിൽ ഭൂരിഭാഗവും സർക്കാരിൻ്റെ കീഴിൽ ഉള്ളതാണ്. 300 മീറ്റർ മാത്രമേ ഏറ്റെടുക്കേണ്ടി വരുന്നുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള 6 വരിപ്പാതയുടെ നിർമാണം പൂർത്തിയായിരുന്നു.
0 അഭിപ്രായങ്ങള്‍