കഴക്കൂട്ടം-കടമ്പാട്ടുകോണം ദേശീയപാത നിർമാണം പുരോഗമിക്കുന്നു
കഴക്കൂട്ടം-കടമ്പാട്ടുകോണം NH66 നിർമാണ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആറ്റിങ്ങൽ ബൈപാസ് നിർമാണത്തിൽ തടസ്സമായി നിൽക്കുന്ന തിരുവാറാട്ട കാവ് ക്ഷേത്രത്തിൻ്റെ 44 സെൻ്റ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നു. ദേശീയ പാത നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ കെട്ടിടം പൊളിക്കലും, മരം മുറിക്കലും നടന്നു വരികയാണ്. 99%ഭൂമിയും അധികം പരാതികൾ ഇല്ലാതെ ഏറ്റെടുക്കാൻ കഴിഞ്ഞത് വലിയൊരു വിജയം തന്നെയാണ്. ഈ പാതയിൽ നിരവധി നിർമാണങ്ങൾ ദേശീയപാത അതോറിറ്റി നടത്തുന്നുണ്ട്.
പദ്ധതിയിൽ വരുന്നവ ഇങ്ങിനെയാണ്. 36 കലുങ്കുകൾ, 6 ചെറിയ പാലങ്ങൾ, 3 വെഹിക്കിൾ ഓവർപാസ്, 5 വെഹിക്കിൾ അണ്ടർപാസ്, 6 ലെറ്റ് വെഹിക്കിൾ അണ്ടർപാസ്, 4 സ്മാൾ വെഹിക്കിൾ അണ്ടർപാസ്, 3 കാറ്റിൽ അണ്ടർപാസ് (മൃഗങ്ങളുടെ സഞ്ചാരത്തിനായി) എന്നവയാണ് ഈ പാതയിൽ വരുന്നത്.
29 കി.മീ വരുന്ന സർവീസ് റോഡിൽ 20 ബസ് ബേയും, 5 മേൽനടപ്പാലങ്ങളും ഉണ്ടായിരിക്കും. പാതയുടെ ഭാഗമായി വരുന്ന ആറ്റിങ്ങൽ ബൈപാസ് 11.15 കി.മീ ഉള്ളതാണ്. 2 വർഷം കൊണ്ട് ഈ പാത വികസനം പൂർത്തിയാക്കുമെ ന്നാണ് അധികൃതർ പറയുന്നത്.
RDS പ്രോജക്ട് ലിമിറ്റഡ് എന്ന ഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 990 കോടിയാണ് നിർമാണ തുക. 45 മീറ്ററിൽ ആറുവരി പാതയാണ് കഴക്കൂട്ടം-കടമ്പാട്ടുകോണം ദേശീയ പാതയിൽ ഉൾപ്പെടുത്തിയിരുക്കുന്നത്.
0 അഭിപ്രായങ്ങള്‍