തിരുവനന്തപുരത്ത് അദാനിയ്ക്ക് എയ്റോഡ്രോം ലൈസൻസ് ലഭിച്ചു

 തിരുവനന്തപുരത്ത് അദാനിയ്ക്ക് എയ്റോഡ്രോം ലൈസൻസ് ലഭിച്ചു

    തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് എയറോഡ്രോം ലൈസൻസ് ലഭിച്ചിരിക്കുകയാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസൻസ് ഉപയോഗിച്ചാണ് അദാനി ഗ്രൂപ്പ് ഇതുവരെ പ്രവർത്തിച്ചിരുന്നത്.

aerodrome licence for adani group

    ടി.ആർ.വി (കേരള) ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്നതാണ് അദാനിയുടെ കീഴിലുള്ള കമ്പനിയുടെ പേര്. ഇതിനാണ് ഇപ്പോൾ ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഈ ലൈസൻസ് ലഭിക്കുന്നതിന് സിവിൽ ഏവിയേഷൻ വകുപ്പിൻ്റെ നിരവധി പരിശോധനകൾ പൂർത്തിയായിരിക്കണം. അതെല്ലാം കഴിഞ്ഞ ശേഷമാണ് നടത്തിപ്പിനുള്ള ലൈസൻസ് അനുവദിച്ചത്.

aerodrome licence for adani group

    ഓപ്പറേഷൻ, സുരക്ഷ, അടിസ്ഥാന സൌകര്യങ്ങൾ, കാര്യക്ഷമത എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കൂടാതെ ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ചരക്കു ഗതാഗതവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യക്കുള്ളിൽ ആണ് ചരക്കു ഗതാഗതം നടക്കുന്നത്. താമസിയാതെ അന്താരാഷ്ട്ര കാർഗോ സർവീസുകളും ഉടനെ ആരംഭിക്കുമെന്ന് അറിയിപ്പ് വന്നിട്ടുണ്ട്.

    ഇൻഡിഗോ, വിസ്താര കമ്പനികൾ ആഭ്യന്തര ചരക്കു ഗതാഗതത്തിന് അദാനി ഗ്രൂപ്പുമായി കരാറിൽ ഒപ്പിട്ടിരുന്നു. ഇപ്പോൾ വിമാനത്താവളത്തിലെ ചരക്കു നീക്കം നിയന്ത്രിക്കുന്നത് വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർ പ്രൈസസ് ലിമിറ്റഡ് (കെ.എസ്.ഐ.ഇ) ആണ്. പക്ഷെ സുരക്ഷാ കാരണങ്ങളാൽ ഈ ലൈസൻസ് സിവിൽ ഏവിയേഷൻ വകുപ്പ് നേരത്തെ റദ്ധാക്കിയിരുന്നു. ഇപ്പോൾ ഡിസംബർ 31 വരെയുള്ള താത്ക്കാലിക ലൈസൻസാണ് ഉള്ളത്.

    പഴം, പച്ചക്കറി വസ്തുക്കളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതലായി കയറ്റുമതി ചെയ്യപ്പെടുന്നത്.ഇപ്പോൾ നിർമാണ പ്രതിസന്ധിയിൽ ആണെങ്കിലും നാളെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതൽ ചരക്കു നീക്കം നടക്കും എന്ന സാധ്യത നിലവിലുണ്ട്.

aerodrome licence for adani group

    വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ ഷിപ്പിംഗ് , ഐ.ടി രംഗത്തിനാവശ്യമായുള്ള വ്യാവസായിക ഉത്പന്നങ്ങളും ഉപകരണങ്ങളുമെല്ലാം തിരുവനന്തപുരം വിമാനത്താവളം വഴി വൻ തോതിൽ കൈമാറ്റം ചെയ്യപ്പെടും. ഇതിനോടൊപ്പം ശംഖുമുഖത്ത് പുതിയ ആന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് നിർമിക്കുവാനും അദാനി ഗ്രൂപ്പ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്.

    ഇപ്പോൾ ആഭ്യന്തര മേഖലയിൽ കയറ്റുമതി, ഇറക്കുമതി എന്നിവയിലൂടെ 10 ടൺ ചരക്കാണ് ദിവസവും തിരുവവന്തപുരം വിമാനത്താവളം വഴി കടന്നു പോകുന്നത്. അന്താരാഷ്ട തരത്തിൽ 40 ടൺ ആണ് കൈമാറ്റം. കോവിഡിനു മുൻപ് ഇവിടെ നിന്നും അന്താരാഷ്ട്ര തലത്തിൽ 100 ടൺ സാധനങ്ങൾ ദിവസവം കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം വിമാന സർവീസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് ചരക്കു നീക്കവും കുറഞ്ഞത്.

    ഭാവിയിൽ വൻ തോതിലുള്ള ചരക്കുനീക്കത്തിനുള്ള സാധ്യതയാണ് തിരുവനന്തപുരംവിമാനത്താവളം വഴി നടക്കുവാൻ പോകുന്നത്. അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതിനു ശേഷം നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു. നിലവിലെ ടെർമിനലുകൾ മാറ്റി ആന്താരാഷ്ട്ര നിലവാരത്തിലുള്ള സമുച്ചയം നിർമിക്കാൻ പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്.

    തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ എയർലൈൻ ഉച്ചകോടിയിൽ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കപ്പെട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കൂടുതൽ ഭൂമി എറ്റെടുക്കാനുള്ള ആവശ്യകത അദാനി ഗ്രൂപ്പ് ഉന്നയിച്ചിരിക്കുകയാണ്.

    ഇപ്പോഴുള്ള സാഹചര്യത്തിൽ നിരവധി കടമ്പകളും അടിസ്ഥാന സൌകര്യ വികസനവും തിരുവന്തപുരം വിമാനത്താവളത്തിൻ്റെ പ്രശ്നങ്ങളാണ്. അവയെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

മറ്റു ലേഖനങ്ങൾ വായിക്കുക

 മുതലപ്പൊഴി മരണപ്പൊഴിയാകുന്നു

സംസ്ഥാനം ലഹരിയുടെ പിടിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍