തിരുവല്ലം സർവീസ് പാലം ഇനിയും താമസിക്കും
തിരുവല്ലത്ത് ഗതാഗത കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട സർവീസ് പാലം ഇനിയും കാലതാമസം എടുക്കും. കഴക്കൂട്ടം-കാരോട് NH-66 ൻ്റെ ഭാഗമായാണ് ഈ പാലം വരുന്നത്. ടെൻഡർ നടപടികൾക്ക് കാലതാമസം ഉണ്ടായതാണ് പദ്ധതി നീളാൻ കാരണം. നേരത്തെ 2023 മെയ് മാസം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. വൺവേ നിയമങ്ങൾ യാത്രക്കാർ തെറ്റിക്കുന്നതാണ് ഇതിനു കാരണം. 12 മീറ്റർ വീതിയിൽ ഇപ്പോഴുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ സർവീസ് പാലം വരുന്നത്.
തിരുവല്ലത്ത് ടോൾ പിരിവ് ചോരുന്നതിനും പരിഹാരമായിട്ടാണ് ഈ പാലം വരുന്നത്. ഈ പാലം വരുന്നതോടെ ടോൾ നൽകാതെ വാഹനങ്ങൾക്ക് പോകുവാൻ കഴിയില്ല. 9 കോടിയുടേതാണ് പദ്ധതി. പുതിയ പാലത്തിന്റെ ഡിസൈൻ പൂർത്തിയായിട്ടില്ല. അതും പദ്ധതി തുടങ്ങാൻ താമസം നേരിടുന്നതിന് മറ്റൊരു കാരണമാണ്. തിരുവല്ലം ജംഗ്ഷനിൽ നിന്നും 200 മീറ്റർ അകലെയാണ് ടോൾ ബൂത്ത് വരുന്നത്.
പുതിയ പാലം വരുമ്പോൾ അമ്പലത്തറയിൽ നിന്ന് വരുന്നവർക്ക് തിരുവല്ലം പാച്ചല്ലൂർ പോകുവാൻ സാധിക്കും. അവർ ഹൈവേയിൽ പ്രവേശിക്കേണ്ടി വരുന്നില്ല. ഹൈവേയിൽ കൂടി പോകുന്നവർക്ക് പഴയ പാലത്തിലൂടെ സുഗമമായി യാത്ര ചെയ്യുവാൻ സാധിക്കും.
2022 ൽ പൊതുമരാമത്ത് വകുപ്പ മന്ത്രി മുഹമ്മദ് റിയാസ് ഈ പ്രദേശം സന്ദർശിച്ച് അടിയന്തിരമായി പാലം നിർമിക്കുവാൻ ഹൈവേ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ 40 ഓളം അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. തിരുവന്തപുരം നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ് തിരുവല്ലം ഭാഗത്ത് ഉള്ളത്.
മറ്റു ലേഖനങ്ങൾ വായിക്കാം
നഗരത്തിൽ ഇനി പാർക്കിംഗിന് പിഴ കർശനമാക്കുന്നു
സ്മാർട്ട് റോഡുകൾ മേയ് മാസം തന്നെ പൂർത്തിയാക്കാൻ കർശന നിർദ്ദേശം
2 അഭിപ്രായങ്ങള്
Thanks for the information
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂ