വെള്ളായണിയിൽ പുതിയ പാലം വരുന്നു
തിരുവനന്തപുരം വെള്ളായണി കായലിൽ പാലം നിർമിക്കുവാൻ പദ്ധതി ആവിഷ്ക്കരിച്ചിരിച്ചിരിക്കുകയാണ്. ഇതിനായി ക്യാബിനറ്റ് അംഗീകാര ത്തിനായി കാത്തിരിക്കുകയാണ്. അത് ഉടന ലഭിക്കുമെന്നാണ് വിവരം. കാർഷിക കോളേജ് -കാക്കാമൂല ബണ്ട് റോഡ് മഴക്കാലത്ത് മുങ്ങിപ്പോകുന്നത് പതിവാണ്. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ഇതിനു പരിഹാരമായാണ് പുതിയ പാലം വരുന്നത്. ഇതിൻ്റെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു.
പുതിയ പാലം നിർമിക്കാൻ അനുമതിയായിട്ട് 3 വർഷം കഴിഞ്ഞു. ടെൻഡറുകൾ സമർപ്പിക്കുന്നിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് അനുമതി വൈകിയത്. ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ് ഈ പാലം. കായലിനു നടുവിൽ പ്രകൃതി സൌന്ദര്യം ആസ്വദിക്കാൻ കഴിയുന്നത് ടൂറിസത്തിന് സാധ്യതകൾ തുറക്കുന്നു. പ്രധാന പാലത്തിനോടൊപ്പം സമാന്തരമായി ഒരു ചെറിയ പാലം കൂടി നിർമിക്കുന്നുണ്ട്. ഇതിലൂടെ പൈപ്പ് ലൈനുകൾ, കേബിളുകൾ എന്നിവ കടത്തിവിടാൻ സാധിക്കും.
25 കോടിയാണ് പാലത്തിനായി ബഡ്ജറ്റിൽ വകയിരിത്തി യിരിക്കുന്നത്. ചെറിയ പാലം കൂടി ചേർന്ന് വരുമ്പോൾ ഇത് 35 കോടി ആകും. പാലത്തൽ നിന്ന് ചൂണ്ടയിടുവാനും കാഴ്ചകൾ കാണുവാനും സൌകര്യം ഉണ്ടായിരിക്കും. പാലവുമായി ബന്ധിപ്പിച്ച് അപ്രോച്ച് റോഡുകളും ഉണ്ടായിരിക്കും. 3003 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്.
പാലം വരുന്നതോടെ കായലിനു കുറുകെയുള്ള ബണ്ട് റോഡ് ഇല്ലാതാകും. ഇതിലൂടെ ശുദ്ധജലത്തിൻ്റെ ഒഴുക്ക് തടസ്സമില്ലാതെ നടക്കും. മറ്റൊരു പ്രത്യേകത ദേശീയപാതയും, കഴക്കൂട്ടം-കാരോട് ബൈപ്പാസുമായുള്ള ദൂരം ഇതിലൂടെ കുറയും എന്നതാണ്.
ഇതിനോടൊപ്പം ആഴാകുളത്ത് നിന്ന് വെള്ളായണിയിലേക്ക് ആധുനിക രീതിയിലുള്ള റോഡ് നിർമാണവും നടക്കുന്നുണ്ട്. ഇത് വെള്ളായണി കായലിലെ ടൂറിസം വികസനത്തിന് വൻ നേട്ടമാകും. വെള്ളായണി കായലിൻ്റെ പുനരുജ്ജിവനത്തിനായി 96 കോടിയുടെ പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സുദ്ധജല സംഭരണിയാണ് വെള്ളായണി കായൽ. ഈ പദ്ധതിക്കായി സാമൂഹ്യ ആഘാത പഠനവും നടത്തും. ്നധികൃത കയ്യേറ്റം കാരണം കായൽ വിസ്തീർണ്ണം വളരെ കുറഞ്ഞ അവസ്ഥയിലാണ്. 1973ലെ കണക്ക് പ്രകാരം, 558.93 ഹെക്ടർ വിസ്തൃതി ഉണ്ടായിരുന്ന കായൽ ഇപ്പോൾ 222 ഹെക്ടർ മാത്രമേ ഉള്ളൂ. ജൈവ വൈവിധ്യ സമ്പന്നമാണ് വെള്ളായണി കായൽ. ഇതിനെ സംരക്ഷിക്കുവാനുള്ള പദ്ധതികൾ നടപ്പിലാക്കിയേ തീരൂ.
കായലിലെ പായലും മാലിന്യങ്ങളും നീക്കുവാൻ തദ്ദേശ ഭരണകൂടവും, സന്നദ്ധ സംഘടനകളും പലപ്പോഴും ശ്രമം നടത്തുന്നുണ്ടെങ്കിലും, അത് ഇതുവരെ പൂർണ്ണ തോതിൽ ഫലം കണ്ടിട്ടില്ല. കായൽ സംരക്ഷണത്തിനായി മൂന്ന് ഘട്ടങ്ങളായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ഒന്നാം ഘട്ടത്തിൽ കിരീടം പാലം മുതൽ കാക്കാമൂല വരെയുള്ള ഭാഗത്ത് പ്രവർത്തനങ്ങൾ നടത്തും. രണ്ടാം ഘട്ടത്തിൽ വവ്വാമൂലയിൽ ബണ്ട് റോഡിൽ പാലം നിർമിക്കും. കൂടാതെ 217 ഏക്കർ കയ്യേറ്റഭൂമിയും വീണ്ടെടുക്കും.
നഗരസഭയുടെ തിരുവല്ലം ഡിവിഷനിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് വെള്ളായണി കായൽ. കല്ലിയൂർ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തുന്നത് ഇവിടെ നിന്നാണ്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ അവിടെ ഉള്ള ജലാവശ്യങ്ങൾക്കും വെള്ളായണി കായലിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്. കായൽ കയ്യേറിയവരിൽ നിന്നും ഭൂമി തിരിച്ചെടുക്കുന്നതിനായി ന്യായമായ നഷ്ടപരിഹാരം നൽകുവാനും പദ്ധതിയിൽ പരിഗണന നൽകുന്നുണ്ട്.
തിരുവനന്തപുരത്തിലെ ടൂറിസം വികസനത്തിന് വൻ സാധ്യതകൾ നൽകുന്ന വെള്ളായണി കായലിനെ സംരക്ഷിക്കാനുള്ള നടപടികൾ കാലതാമസം കൂടാതെ നടക്കും എന്ന് പ്രതീക്ഷിക്കാം.
മറ്റു ലേഖനങ്ങൾ വായിക്കാം
തിരുവല്ലം സർവീസ് പാലം ഇനിയും താമസിക്കും
നഗരത്തിൽ ഇനി പാർക്കിംഗിന് പിഴ കർശനമാക്കുന്നു
സ്മാർട്ട് റോഡുകൾ മേയ് മാസം തന്നെ പൂർത്തിയാക്കാൻ കർശന നിർദ്ദേശം
0 അഭിപ്രായങ്ങള്‍