വഴയില-നെടുമങ്ങാട് റോഡ് വികസന നടപടികൾ പുരോഗമിക്കുന്നു

 വഴയില നെടുമങ്ങാട് റോഡ് വികസനം പുരോഗമിക്കുന്നു

  

vazhayila-nedumangad road development

    വഴയില- നെടുമങ്ങാട് റോഡ് വികസനത്തിനായുള്ള പ്രാരംഭ നടപടികൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. ആദ്യ ഘട്ടമായി ഭൂമി അടയാളപ്പെടുത്തു ന്നതിനുള്ള സർവേ പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടം തുടരുകയാണ്. 2013ലെ ഭൂമി ഏറ്റെടുക്കൽ-പുനരധിവാസ നിയമ പ്രകാരം റവന്യൂ ഡിപ്പാർട്ട്മെൻ്റ് 11(1) നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരുന്നു. പേരൂർക്കടയ്ക്കു സമീപം വഴയില യിലും നെടുമങ്ങാടിനു സമീപം പഴകുറ്റിയിലും ഉള്ള റോഡ് വീതി കൂട്ടുക എന്നത് ദീർഘനാളായുള്ള ആവശ്യമായിരുന്നു.

    ഈ പദ്ധതിയുടെ ആദ്യ ഘട്ടമായി കരകുളത്ത് സ്ഥിതി ചെയ്യുന്ന പാലം പുതുക്കി പണിയുക എന്നതാണ്. ഇതിനായുള്ള ടെൻഡർ നടപടികൾ ഏപ്രിൽ മാസത്തിൽ വിളിക്കുമെന്ന് മന്തി ജി.ആർ.അനിൽ പ്രസ്താവിച്ചിരിക്കുകയാണ്. 2023 അവസാനത്തോടെ പണി തുടങ്ങാനാകുമന്ന് പ്രതീക്ഷിക്കുന്നു.

    ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഭൂവുടമകളുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ഇനി നഷ്ടപരിഹാരത്തുകയിൽ ഉള്ള തീരുമാനം ആകേണ്ടതുണ്ട്. കരകുളം പാലം പൂർത്തിയായ ശേഷം മാത്രമേ റോഡ് വീതി കൂട്ടുവാനുള്ള ബാക്കി പണികൾ തുടങ്ങുകയുള്ളൂ.

    ഭൂവുടമകളുമായുള്ള പബ്ലിക് ഹിയറിംഗ് ജനുവരിയിൽ നടത്തും എന്നാണ്, ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ അറിയിക്കുന്നത്. ഈ ചർച്ചയിൽ പുനരധിവാസവും-നഷ്ടപരിഹാര തുകയും സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി മാസ ത്തോടെ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നു.

    ഭൂവുടമകൾ സമർപ്പിച്ച രേഖകളുടെ സൂക്ഷ്മ പരിശോധന മാർച്ച് മാസത്തിൽ നടക്കും. ഇതെല്ലാം നടന്നു കഴിയുമ്പോൾ ഏറ്റെടുത്ത ഭൂമി കേരള റോഡ് ഫണ്ട് ബോർഡിന് ആഗസ്റ്റ് മാസത്തിൽ കൈമാറാനാകും എന്നാണ് പ്രതീക്ഷി ക്കുന്നത്. അതോടെ റോഡ് ഫണ്ട് ബോർഡ് ടെൻഡർ നടപടികളിലേക്ക് കടക്കും.

    ഈ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ 6 അംഗ സമിതി രൂപീകരിച്ചിരുന്നു. അവർ ഭൂവുടമകളുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

    11.8 കി.മീ നീളം വരുന്ന വഴയില-നെടുമങ്ങാട് റോഡ് വികസനം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കപ്പെടുകയും, യാത്രാ സമയത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. KIIFB ആണ് പദ്ധതിക്കുള്ള ഫണ്ട് നൽകുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതി നടത്തിപ്പ് ചുമതല. ഈ പദ്ധതിയ്ക്കായി 338.53 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

മറ്റ് ലേഖനങ്ങൾ വായിക്കുക

മംഗലപുരം-പഴകുറ്റി റോഡ് വികസനം പുരോഗമിക്കുന്നു

കഴക്കൂട്ടം-കടമ്പാട്ടുകോണം ദേശീയപാത നിർമാണം

വിഴിഞ്ഞത്തിൻ്റെ പ്രതീക്ഷകൾ



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍