വിഴിഞ്ഞത്തിനായി ചൈനയിൽ കൂറ്റൻ ക്രെയിനുകൾ തയ്യാറാകുന്നു
വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ കൂറ്റൻ ക്രെയിനുകൾ ചൈനയിൽ തയ്യാറാകുന്നു. 2023 മെയ് 15 ന് "ദി ഹിന്ദു "പത്രത്തിൽ ഇതിനെ കുറിച്ച് റിപ്പോർട്ട് വന്നിരിക്കുന്നു. റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.
വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ വലിയ ക്രെയിനുകളും മറ്റ് ഉപകരണങ്ങളും കൊണ്ടുവരാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതിൻ്റെ നിർമാണ പുരോഗതി വിലയിരുത്താനും, പരിശോധിക്കാനുമായി വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ൻ്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആയ ജയകുമാർ, മെയ് അവസാനവാരം ചൈനയിലേക്ക് പോകും.
ഒന്നാം ഘട്ടമായി, 2018 ലാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) ചൈനയിലെ ഷാൻഹായ് സെൻ ഹുവ പോർട്ട് മെഷീനറി(ഹോങ്കോങ്ങ്) കമ്പനിക്ക് ഓർഡർ നൽകിയത്. തുറമുഖത്തിന് ആവശ്യമായ ഉപകരണങ്ങളുടെ ഡിസൈൻ, നിർമാണം, വിതരണം, സ്ഥാപിക്കൽ തുടങ്ങിയവ ഈ കമ്പനിയാണ് നിർവഹിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, കാൻ്റിലിവർ റെയിൽ മൌണ്ടഡ് ഗാൻ്റ്റി (CRMG) - 12 എണ്ണം, റെയിൽ മൌണ്ടഡ് ക്വായ് ക്രെയിൻ - 4എണ്ണം എന്നിവയാണ് എത്തിക്കുന്നത്. കരാർ പ്രകാരം സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ ഇത് വിഴിഞ്ഞത്ത് എത്തിക്കണം.
ക്രെയിനുകൾക്ക് മാത്രം 1500 കോടി രൂപയോളമാണ് ചിലവ് വരുന്നത്. തുറമുഖ ഡിപ്പാർട്ട്മെൻ്റ്, VISIL അംഗങ്ങൾ, മറ്റു വിദഗ്ധർ എന്നിവർ അടങ്ങുന്ന സംഘമാണ് ജയകുമാറിൻ്റെ നേതൃത്വത്തിൽ ചൈനയിലേക്ക് പോകുന്നത്. ഈ സംഘം അവിടെ എത്തി ക്രെയിൻ നിർമാണ യാർഡ് സന്ദർശിക്കും.
തുറമുഖ വകുപ്പിൻ്റെ കണക്ക് പ്രകാരം വിഴിഞ്ഞത്ത് 60 ശതമാനത്തോളം ജോലികൾ പൂർത്തിയായിട്ടുണ്ട്. മൺസൂൺ കാലയളവിൽ നിർമാണ വേഗത കുറയും. വലിയൊരു ആഘോഷമായിട്ടായിരിക്കും, സംസ്ഥാന സർക്കാർ ക്രെയിനുകൾ എത്തിക്കുന്നത് . ഈ വർഷം തന്നെ ആദ്യത്തെ കപ്പൽ എത്തിക്കുവാനാണ് സർക്കാരിൻ്റെ ലക്ഷ്യം.
ഇപ്പോഴത്തെ നിർമാണ വേഗത കണക്കിലാക്കിയാൽ 2024 അവസാനത്തോടെ മാത്രമേ തുറമുഖം പൂർണ്ണമായും കമ്മീഷൻ ചെയ്യാനാകൂ എന്നാണ് വിവരം.
വാർത്തയ്ക്ക് കടപ്പാട്-ദി ഹിന്ദു ദിനപത്രം
2 അഭിപ്രായങ്ങള്
Thanks for information
മറുപടിഇല്ലാതാക്കൂwelcome
മറുപടിഇല്ലാതാക്കൂ