തലസ്ഥാനത്ത് രണ്ടാമത്തെ വൈദ്യുത ശ്മശാനം വരുന്നു
തിരുവനന്തപുരം നഗരസഭ പുതിയൊരു വൈദ്യുത ശ്മശാനം കൂടി നിർമിക്കാൻ മുൻപ് പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് അതിനെക്കുറിച്ച് വാർത്തകൾ ഒന്നും വന്നിരുന്നില്ല. ഇപ്പോൾ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശ്മശാന നിർമാണം ആരംഭിക്കുന്നത്. ഒരു മാസം മുൻപാണ് ഇത് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
മൂന്ന് മാസത്തിനുള്ളിൽ ഇതിനായി ടെൻഡർ വിളിക്കും എന്നാണ് വാർത്ത. നേരത്തെ എസ്കോ ഫർണസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ആണ് നിർമാണ കരാർ ഏൽപ്പിച്ചിരുന്നത്. എന്നാൽ സമയപരിധിക്കുള്ളിൽ അതിൻ്റെ നിർമാണം അവർ പൂർത്തിയാക്കിയിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ അവരുമായുള്ള കരാർ നഗരസഭ അവസാനിപ്പിച്ചിരുന്നു. പുതിയ ടെൻഡറിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു.
നഗരസഭയ്ക്ക് കഴക്കൂട്ടം കാട്ടുകുളത്ത് സ്വന്തമായി 45 സെൻ്റ് സ്ഥലം ഉണ്ട്. ഇത് പഴയ ശ്മശാനത്തിൻ്റേതാണ്. ഇപ്പോൾ തയ്ക്കാടുള്ള ശാന്തികവാടത്തിൽ ഉൾക്കൊള്ളാവുന്നതിൻ്റെ പരമാവധി അവസ്ഥയിലാണ്. നഗരത്തിലെ ഭൂരിഭാഗം സംസ്ക്കാരവും ഇവിയെയാണ് നടക്കുന്നത്.
2018ലാണ് കഴക്കൂട്ടത്തുള്ള ശ്മശാന നിർമാണം ആരംഭിച്ചത്. കരാർ പ്രകാരം കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകേണ്ടതായിരുന്നു. ഇതിൻ്റെ സിവിൽ ജോലികൾ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ആദ്യ കോൺട്രാക്ടർ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. അതിനു ശേഷമാണ് എസ്കോ ഫർണസിനെ കരാർ ഏൽപ്പിച്ചത്. ഫർണസുകൾ സ്ഥാപിക്കുന്നതുമായി വന്ന പിഴവുകൾ ആണ് കാരാർ റദ്ധാക്കുവാൻ കാരണമായത് എന്നാണ് പറയുന്നത്.
ഇതുവരെ 3.5 കോടി നഗരസഭ ചിലവാക്കിയിരുന്നു. എന്നാൽ ഇതിൻ്റെ പകുതി പണികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.
വാർത്തയ്ക്ക് കടപ്പാട്..ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്
0 അഭിപ്രായങ്ങള്‍